Sunday, June 21, 2009

മനപ്പായസ്സം ഉണ്ണുന്ന മാരീചന്മാർ

(മാരീച രോദനത്തിനു മറുമരുന്ന്)
പിണറായി ഭക്തിയില്‍ തേനൊഴുകുന്ന മാരീച രോദനം കണ്ട് ഏതെങ്കിലും മനുഷ്യാവകാശ പ്രവര്‍ത്തകരുടെ കണ്ണൂ തുറക്കാതിരിക്കില്ല.. വഴിയരുകില്‍ ഇങ്ങനെയിരുന്നു നിരന്തരം കരയുന്ന 'തന്തയില്ലാ പിള്ളയ്ക് ആരെങ്കിലും വല്ലതും കൊടുങ്കോ’ യെന്നു ഒരു ബോര്‍ഡ് എഴുതി വെച്ചാല്‍ നന്നായിരുന്നു.മാരീച വിചാരങ്ങൾ കേട്ടാൽ വരദാചാരിയുടെ ഒരൊറ്റ മൊഴിയിലാണ് ലാവ്‌ലിന്‍ കേസ്സ് മുഴുവന്‍ നില്‍കുന്നത് എന്നു തോന്നും. തന്റെ കീഴില്‍ ജോലി ചെയ്തിരുന്ന ഉദ്ദ്യോഗസ്ഥന്റെ തല പരിശോധിക്കണമന്നു നോട്ടെഴുതിയ രാഷ്ട്രീയ നേതാവിന്റെ സഹജീവികളെകുറിച്ചുള്ള ബോധം എങ്ങനെയെന്ന് ഇത്തരകൊരു പോസ്റ്റ് എഴുതുന്നതിനു മുമ്പ് ഈ മണിയന്മാര്‍ ആലോചിക്കാത്തതെന്തേ? നിയമാനുസൃതമായ കാര്യങ്ങളില്‍ വീഴ്ച വരുത്തിയാലോ, മറ്റ് താത്പര്യങ്ങളാൽ പ്രവര്‍ത്തിച്ചാല്ലോ അതിനെ ശാസിക്കാനും മേല്‍ നടപടിയെടുക്കാനും മേലുദ്ദ്യോഗസ്ഥന്മാര്‍ക്കും ,മന്ത്രിമാര്‍ക്കും അധികാരമുണ്ട്. എന്നിരിക്കേ ഒരു കീഴുദ്ദ്യോഗസ്ഥനെ മാനസികമായി ആക്രമിക്കുകയും , ഭ്രാന്താണെന്നു നോട്ടെഴുതുകയും ചെയ്യുന്നതിലെ കിരാതത്വം മനുഷ്യന്മാര്‍ക്കു മാത്രമേ മനസ്സിലാവൂ. എന്തിനാണ് ഒരു രാഷ്ടീയ നേതാവ് ഇപ്രകാരം ഒരു സര്‍ക്കാര്‍ ഫയലില്‍ എഴുതിയത്.. പിണറായി വിജയന്‍ എന്ന കരിയറിസ്റ്റ് രാഷ്ടീയ വ്യക്തിത്വം ഉദ്യോഗസ്ഥരോടും, മാധ്യമ പ്രവര്‍ത്തകരോടും , പാര്‍ട്ടി പ്രവര്‍ത്തകരോടും എടുക്കുന്ന വിരട്ടല്‍ തന്ത്രമാണ്. “ ഞാനെന്തും ചെയ്യും നീയാരു ചോദിക്കാന്‍ “. ഫയലില്‍ കുറിപ്പെഴുതിയാന്‍ ,
നിന്റെ തല പരിശോധിക്കാന്‍ മുഖ്യമന്ത്രിയ്കു ഞാന്‍ നോട്ടെഴുതും ,വാര്‍ത്ത കൊടുത്താല്‍ ആളെ വിട്ടു കൈ കാര്യം ചെയ്യും, കമ്മറ്റിയില്‍ എതിര്‍ത്താല്‍ അതോടെ നിന്റെ പൊതുജീവിതമവസാനിപ്പിക്കും . ഈ സ്റ്റാലിനിസ്റ്റ് തന്ത്രമാണ് പിണറാ‍യി വിജയനെ ഇന്നു കാണുന്ന സര്‍വ്വ സൈന്യാധിപനാക്കിയത്. ആ ഭയത്തിലും ഭക്തിയിലുമാണ് മുകളില്‍ കണ്ട പോസ്റ്റുകള്‍ പോലും പിറക്കുന്നത് ലാവ്‌ലിന്‍ കേസ്സിനാധാരാമായ സംഗതികള്‍ വരദാചാരിയുടെ ഏതെങ്കിലും ഒരു വെളിപ്പെടുത്തലിലാണെന്നു ധരിച്ചു വശായ കോമാളികള്‍ ഇപ്പൊഴും അവശേഷിക്കുന്നുണ്ടോ.? പാര്‍ട്ടിയിലും പൊതു ജീവിതത്തിലും പിണറായി വിജയന്റെ മറുഗ്രൂപ്പുകരനെന്നും ആന്റി ഹീറോയെന്നും പറയുന്ന അചുതാന്ദന്‍ , പോളിറ്റ് ബ്യൂറോയെ ബോധ്യപ്പെടുത്താന്‍ ഹാജരാക്കിയ ഏതെങ്കിലും വാദഗതിയുടെ അടിസ്ഥാനത്തിലാണോ സി.ബി.ഐ പോലുള്ള അന്വേഷണസംഘം കേസ്സ് ഫയല്‍ ചെയ്യുന്നത്. ക്രിമിനല്‍ കേസ്സുകളുടെ അന്വേഷണരീതികളെ കുറിച്ച് സാമാന്യ ബോധമുള്ള ഒരു പോലീസുകാരനു ഇതൊക്കെ ബോധ്യമാവുന്നതാണ്, അതിനു മുരശു കൊട്ടി പാടി നടക്കുന്ന മണിയന്മാരെ പോലെ ഡോക്ടര്‍ ബിരുദമൊന്നും ആവശ്യമില്ല.
ലോകത്തിലെ സാമ്രാജ്യത്വത്തിന്റെ അധിനിവേശ സംഘങ്ങളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നതും നൂറുകണക്കിനു രാജ്യങ്ങളൂടെ ഭരണകേന്ദ്രങ്ങളില്‍ ഭംഗിയായി ഓപ്പറേറ്റ് ചെയ്യുന്നതുമായ ലാവ്‌ലിന്‍ പവര്‍ മാഫിയായുടെ അധിനിവേശ തന്ത്രങ്ങളും അവര്‍ സ്വാധീനിച്ച വഴികളും ചന്തയിലെ മീന്‍ കാരിപ്പെണ്ണൂങ്ങള്‍ വിളിച്ചു പറയുന്ന സ്വകാര്യ തെറികള്‍ പൊലെ വെളിപ്പെടുന്നതാണെന്ന്, ഈ മുരളീ വായനക്കാർ ധരിച്ചു പോയല്ലോ..? കുഞ്ഞുകുട്ടി പരാധീനക്കാരനായ കേരളത്തില്‍ ജീവിക്കുന്ന ഒരാള്‍ പിണറായി വിജയനെതിരെ സാക്ഷി പറയുമെന്നു ഏതെങ്കിലും മലയാളി കരുതുന്നുണ്ടോ...?ലാവിലിന്‍ കേരളത്തില്‍ വന്ന വഴി അന്വേഷിക്കാന്‍ എന്റെ മക്കള്‍ തുനിയേണ്ട .അതിനുള്ള പഠിപ്പു തികഞ്ഞിട്ടില്ല. അതിന്റെ എല്ലാ കണ്ണികളെയും അന്വേഷണ ഉദ്ദ്യോഗസ്ഥന്മാര്‍ കണ്ട് ചോദ്യം ചെയ്തിട്ടുണ്ട്.അതിനു പിന്നില്‍ പ്രവര്‍ത്തിച്ച ഓരോരുത്തന്റെയും മനതാരിലെ ആശകള്‍ അവര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കേസ്സ് കോടതിയില്‍ എത്തിയതല്ലേയുള്ളൂ. മണിയാ..ധൃതി പിടിയ്ക്കാതെ...പിണറായി ഭക്തിമൂത്ത് നില്‍ക്കുകയാണെങ്കില്‍ വിജയഗാഥ ഒരു പാട്ടു പുസ്തകമാക്കി നാട്ടിമ്പുറങ്ങളിലെ ചന്തകളില്‍ ചപ്ലാംകട്ടയടിച്ച് പാടി നടന്നാല്‍ മതി. ജീവിതം ഉത്തരോത്തരം ശോഭനമാകാതിരിക്കില്ല.
സുഹൃത്തേ ഒരു സ്വകാര്യം.....
“ഇന്ത്യാ മഹാരാജ്യത്തിന്റെ സുരക്ഷയെ കുറിച്ചുള്ള ഒരു വലിയ രഹസ്യം താങ്കള്‍ അറിയാനിടയായി എന്നു കരുതുക . താങ്കളുടെ മുന്നില്‍ ഏ.കെ.ആന്റണിയും പിണറായിവിജയനും മന്ത്രിമാരായി മുന്നിലുണ്ടെന്നും കരുതുക. ഈ രഹസ്യം താങ്കള്‍ ആര്‍ക്കു കൈമാറും...”
സൂക്ഷിക്കുക “ശേഷകാലം താങ്കള്‍ ഇന്ത്യയില്‍ ജീവിച്ചിരിക്കുകകൂടി വേണം കേട്ടോ?

8 comments:

താപ്പു said...

ലോകത്തിലെ സാമ്രാജ്യത്വത്തിന്റെ അധിനിവേശ സംഘങ്ങളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നതും നൂറുകണക്കിനു രാജ്യങ്ങളൂടെ ഭരണകേന്ദ്രങ്ങളില്‍ ഭംഗിയായി ഓപ്പറേറ്റ് ചെയ്യുന്നതുമായ ലാവ്‌ലിന്‍ പവര്‍ മാഫിയായുടെ അധിനിവേശ തന്ത്രങ്ങളും അവര്‍ സ്വാധീനിച്ച വഴികളും ചന്തയിലെ മീന്‍ കാരിപ്പെണ്ണൂങ്ങള്‍ വിളിച്ചു പറയുന്ന സ്വകാര്യ തെറികള്‍ പൊലെ വെളിപ്പെടുന്നതാണെന്ന്, ഈ മുരളീ വായനക്കാർ ധരിച്ചു പോയല്ലോ..?

താപ്പു said...
This comment has been removed by the author.
Anonymous said...

പിണറായി ഭക്തന്മാര്‍ വീണ കൂടുതല്‍ വായിക്കട്ടെ. തെറികള്‍ ഉറക്കെ പറയെട്ടെ . അടുത്ത തിരെഞ്ഞടുപ്പിലും പിണറായി CPIM നെ നയിക്കട്ടെ. അതിനു ശേഷം അവര്‍ക്ക് വിശ്രമിക്കാം . ഇപ്പോഴും എന്താ ധാര്‍ഷ്ട്യം ....... തറയോളം ചവിട്ടി താഴ്ത്തി ജനം എന്നിട്ടും കുതിര കയറ്റം തുടരുന്നു

Anonymous said...

അവസാനം തലപരിശോധന ഉപദേശം നടത്തിയെന്നു തുറന്നുപറഞ്ഞു. ഫയല്‍ വേറെയെന്നാണ് ഇപ്പോഴത്തെ ഉരുളല്‍. ഇതേ ഉപദേശം വേറെ ഫയലിന്റ കാര്യത്തില്‍ നടത്തിയിട്ടില്ല എന്നത് ഇതുകൊണ്ട് തെളിയുമോ? ഈ ഭക്തന്മാരുടെ ഒരു കാര്യം! പ്രത്യേകിച്ച് തലപരിശോധന സഖാവിന്റെ ഇഷ്ടവിഷയമാണ്. വിഷയം വേറൊന്നായിരുന്നെങ്കിലും സമാനമായ ഒരു പരാമര്‍ശം മീനാക്ഷി തമ്പാനെതിരെയും കക്ഷി നടത്തിയിട്ടുണ്ട്. എതിര്‍ക്കുന്നവരുടെ തലപരിശോധിക്കുക എന്നു പറയുന്ന പറയാന്‍ ഇയാളാരാ?

Anonymous said...

>>>>എതിര്‍ക്കുന്നവരുടെ തലപരിശോധിക്കുക എന്നു പറയുന്ന പറയാന്‍ ഇയാളാരാ?<<<<

തലക്കകത്തൊന്നുമില്ലാത്ത ഒരു പാവം ചെത്തുകാരന്‍.

വരദാചരിയേപ്പോലുള്ള ബുദ്ധിമാന്‍ മാരുടെ തല പരിശോധിച്ചാല്‍ പലതും മനസിലാക്കാന്‍ പറ്റുമെന്നു കരുതുന്ന ഒരു മന്ദബുദ്ധി.

മനനം മനോമനന്‍ said...

താപ്പുതന്നെയാണോ ഈ അനോണികളും?

Anonymous said...

Mananan thannay aano marichanum

Unknown said...

നന്നായിട്ടുണ്ട് താപ്പൂ....